ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ലൂക്കോസ് 3: 16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

 നമ്മുടെ  ഉള്ളിൽ   മഹിമയുള്ള മണവാട്ടി സഭ - പരിശുദ്ധാത്മാവു ദൃഷ്ടാന്തത്തോടു – വിശദീകരണം

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, ദൈവം മോശെയോടു  ദൈവത്തിന്റെ  തിരുനിവാസമായ കൂടാരം, ഉണ്ടാക്കുവാൻ യിസ്രായേൽ ജനങ്ങളോടു കല്പിപ്പാൻ വെളിപ്പെടുത്തിയത് നാം കാണുന്നു. അങ്ങനെ ജനം യഹോവയുടെ നിയമങ്ങൾ അവർ അനുസരിച്ചു, ആവശ്യമായതിൽ അധികം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. എന്നാൽ ഈ കൂടാരത്തിന്റെ വേല ചെയ്യുന്നവരെല്ലാം ദൈവത്തിന്റെ  ജ്ഞാനവും ബുദ്ധിയും അറിവും  ഉള്ള     പുത്രന്മാരായിരുന്നു. ഈ വിധത്തിൽ  അറിവുള്ളവർ   ആയിരുന്നതു കാരണം, അവർ ദൈവം കല്പിച്ചതു കൃത്യമായി ചെയ്തു. ചില നാളുകൾക്കു മുമ്പ് ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങളെക്കുറിച്ച് നാം ധ്യാനിച്ചു.

നമ്മുടെ അകത്തെ മനുഷ്യൻ വിശുദ്ധി പ്രാപിച്ചു, നമ്മുടെ ആത്മാവു മണവാട്ടി സഭയായ പരിശുദ്ധാത്മാവിനാൽ അഭിഷേകവും പ്രാപിച്ചു, സത്യത്തിലും നിറഞ്ഞു, ദൈവരാജ്യം നമ്മുടെ ഉള്ളിൽ മഹിമ നിറഞ്ഞതായി കാണപ്പെടുവാൻ ദൈവം ദൃഷ്ടാന്തപ്പെടുത്തിയതു ആകുന്നു സമാഗമനക്കുടാരവും അതിനകത്ത് കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും

പുറപ്പാട് 38: 20 ലും തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികൾ ഒക്കെയും താമ്രം ആയിരുന്നു.

ഈ വാക്യം ധ്യാനിക്കുമ്പോൾ, മണവാട്ടിയായ പരിശുദ്ധാത്മാവിനെ സത്യത്തിന്റെ ദൈവമായി ദൃഷ്ടാന്തപ്പെടുത്തുന്നു. മുകളിൽ സൂചിപ്പിച്ചതനുസരിച്ച്, കൂടാരം മുഴുവൻ പൂർത്തിയായിക്കഴിഞ്ഞാൽ പുറപ്പാട് 39: 33 – 41 അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,

അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,

സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,

കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,

കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും,

വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,

താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ,

പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനക്കുടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,

വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം

ദൈവം മോശെയോടു കല്പിച്ചതുപോലെ എല്ലാം പ്രകാരം യിസ്രായേൽമക്കൾ പണി ഒക്കെയും ചെയ്തു പൂർത്തിയാക്കി. മോശെ എല്ലാ പ്രവൃത്തികളും കണ്ടു. ദൈവം കൽപിച്ചതനുസരിച്ചാണ് അവർ എല്ലാം ചെയ്തത്. മോശെ അത് കണ്ടു അവരെ അനുഗ്രഹിച്ചു. സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിർക്കേണം (സ്ഥാപിക്കാൻ) ദൈവം മോശെയോട് പറയുന്നു. അതിന്നു ശേഷം ദൈവം മോശെയോടു സമാഗമനക്കുടാരമായ ദൈവത്തിന്റെ  തിരുനിവാസത്തിന്റെ ഉൾ മാതൃക, അതിന്റെ ക്രമീകരണങ്ങൾ അത് എപ്രകാരം ആയിരിക്കണം എന്നതും,    അതിനുള്ളിൽ എന്തെല്ലാം വെക്കണം എന്നും, അതിനുള്ളിൽ എന്തെല്ലാം പ്രവർത്തികൾ ചെയ്യണം എന്നു ദൈവം മോശെയോടു പറയുന്നു. ദൈവം പറഞ്ഞതനുസരിച്ചാണ് മോശെ ചെയ്യുന്നത് നാം കാണുന്നു. 

സാക്ഷ്യപെട്ടകം പിതാവായ ദൈവത്തിന്റെ വചനമായും, തിരശ്ശീല ക്രിസ്തുവിനെയും, മേശ ക്രിസ്തുവിന്റെ ഹൃദയത്തെയും, നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും എന്നുപറയുമ്പോൾ ക്രിസ്തു ദൈവവചനത്തിൽ നിറഞ്ഞവനായും, പൊന്നുകൊണ്ടുള്ള ധൂപപീഠം ക്രിസ്തു നമുക്കുവേണ്ടി മദ്ധ്യസ്ഥത  വഹിക്കുന്നു എന്നും, കൂടാരവാതിലിന്നുള്ള മറശ്ശീല ക്രിസ്തുവിന്റെ ശരീരത്തെ   കാണിക്കുന്നു,   പിന്നെ  യാഗപീഠം എന്നത് നാം ഓരോരുത്തരും, സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം എന്നതു നാം ദൈവ സന്നിധിയിൽ നമ്മെ യാഗമാക്കണം എന്നതും, അതിനു ശേഷം സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം എന്നതു നമ്മുടെ ഹൃദയം ദൈവത്തിന് സമർപ്പിക്കണമെന്നും നാം സ്നാനത്തിന് തയ്യാറാകണമെന്നും, അതിനു ശേഷം ചുറ്റും പ്രാകാരം നിവിർത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം എന്നതു നമ്മുടെ വിശ്വാസം കാണിക്കുന്നുവെന്നും അർത്ഥമാക്കുന്നു. അപ്പോൾ നമ്മുടെ കർത്താവായ ദൈവം ക്രിസ്തുവിനെ അഭിഷേകം ചെയ്യുകയും അവന്റെ ചുറ്റുമിരിക്കുന്ന നമ്മെ വിശുദ്ധീകരിക്കുന്നതും ദൈവം ദൃഷ്ടാന്തത്തോടു സമാഗമനകൂടാരത്തിന്റെ വേലയിലൂടെ വെളിപ്പെടുത്തുന്നു. ഈ രീതിയിൽ, നാമും നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും സൽകർമ്മങ്ങളാകാൻ അവൻ അഭിഷേകം ചെയ്യുന്നു. അപ്പോൾ നമ്മൾ എല്ലാവരും   ജലത്തിൽ  സ്നാനം എടുക്കണം. പിന്നെ പരിശുദ്ധാത്മാവ് നമ്മെ അഭിഷേകം ചെയ്തു നമ്മെ  പുരോഹിതന്മാരാക്കുന്നു എന്നതു വെളിപ്പെടുത്താൻ, അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകണം (സ്നാനം) എന്നതും, പിന്നെ അവരെ അഭിഷേകം ചെയ്യുന്നു എന്നതും എഴുതിയിരിക്കുന്നു.

ഇവയെല്ലാം പുറപ്പാട് 40: 1 - 15-ൽ അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിർക്കേണം.

സാക്ഷ്യപെട്ടകം അതിൽ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.

മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.

ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.

സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം.

സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം.

ചുറ്റും പ്രാകാരം നിവിർത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.

അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;

ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.

തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.

അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,

എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്കു തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.

എന്നിവ ഈ വാക്യങ്ങളിൽ നമുക്ക് വായി ക്കുവാൻ സാധിക്കും. ഈ വിധത്തിൽ, പരിശുദ്ധാത്മാവായ, മണവാട്ടി സഭ നമ്മിൽ ഏതു വിധത്തിൽ ഉറപ്പുനൽകുന്നുവെന്നും അതിന്റെ മഹത്വങ്ങൾ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നും പുറപ്പാടു 39: 10 - 14 വരെ എഴുതിയിരിക്കുന്നു അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.

രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,

മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.

ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.

പിന്നെ, യിസ്രായേല്യർ  മുഖാന്തിരം അവൻ നമ്മെ ദൃഷ്ടാന്തപ്പെടുത്തി, തുടർന്ന് നമ്മുടെ ജീവിതത്തിലെ ഈ അനുഭവങ്ങളെല്ലാം നമ്മുടെ ആത്മാക്കളിലും, ജീവജലം ഒഴുകുന്ന അനുഭവം ദൈവം പത്മോസ് ദ്വീപിൽ   യോഹന്നാന് വെളിപ്പെടുത്തുന്നു, മണവാട്ടി, സഭ പളുങ്ക്‌ പോലെ പ്രകാശിക്കുന്ന തെളിഞ്ഞ ശുദ്ധമായ ജീവജല നദിയാകുന്നു പരിശുദ്ധാത്മാവ്. നാമെല്ലാവരും പരിശുദ്ധാത്മാവിനെ പ്രാപിക്കണം.

നമുക്ക് പ്രാർത്ഥിക്കാം. കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.