ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

മത്തായി10:8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം പാപത്തിൽ ജീവിക്കുന്നവർക്ക്  രക്ഷ സൗജന്യമായി നൽകണം.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നമ്മുടെ പാപങ്ങൾ നീക്കാൻ,  ഏഴു പ്രാവശ്യ ശുദ്ധീകരണത്തിൽ നാം  ശുദ്ധമാകുന്നത് എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2രാജാക്കന്മാർ 5:15- 19 പിന്നെ അവൻ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.

 അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല.

 അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.

 ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.

 അവൻ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.

      പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനാൽ  നമ്മുടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കപ്പെട്ടാൽ,  നാം പൂർണ്ണ കൃപ പ്രാപിക്കണം. ഈ രീതിയിൽ നമുക്ക് പൂർണ്ണമായ ഒരു രക്ഷ  ഉണ്ടാകണമെങ്കിൽ, കർത്താവ് മാത്രമാണ് ദൈവം; അവനല്ലാതെ മറ്റൊരു ദൈവമില്ല എന്ന്  നമുക്ക് ഒരേ ചിന്ത ഉണ്ടായിരിക്കണം. കൂടാതെ നമ്മുടെ ഹൃദയം ദൈവത്തിനു മാത്രം സർവ്വാംഗ്ഗ ദഹനയാഗം അർപ്പിക്കുന്നവരായിരിക്കണം. അതല്ലാതെ നമ്മുടെ ജീവിതത്തിൽ  ആത്മീയ വളർച്ചയിൽ ഉണ്ടാകുന്ന സംശയങ്ങൾക്ക് കാരണത്തോടുകൂടെ  കർത്താവിൽ നിന്ന് ആലോചന പ്രാപിക്കണം. നമ്മൾ ഈ രീതിയിൽ ചെയ്താൽ കർത്താവ് നമുക്ക് ഉപദേശം നൽകുകയും സമാധാനം നൽകുകയും ചെയ്യും. കൂടാതെ കർത്താവിന്റെ ശുശ്രൂഷക്കാർ കർത്താവ് തരുന്ന കൃപകൾ മറ്റുള്ളവർക്ക് സൗജന്യമായി നൽകുകയല്ലാതെ  മറ്റുള്ളവർക്ക് വിലയ്ക്ക് വിൽക്കരുതു. എന്നാൽ പലരും ദൈവത്തിനു സ്തോത്രകാഴ്ച  കൊടുക്കാൻ ആവശ്യപ്പെട്ടു ചോദിച്ചു വാങ്ങുന്നു,  ദൈവം അത് ആഗ്രഹിക്കുന്നില്ല. എന്നാൽ കർത്താവിന് വഴിപാട് നൽകുന്നവർ അത് പൂർണ്ണമനസ്സോടെ നൽകിയാൽ ദൈവം അത് സ്വീകരിക്കും. നയമാൻ പൂർണ്ണമനസ്സോടെ   കൊടുക്കുന്നു, എന്നാൽ ദൈവപുരുഷൻ അത് സ്വീകരിക്കുന്നില്ല. കർത്താവിന് വഴിപാട് നൽകുന്നത് വെളിയിലോ, അല്ലാതെ  വീടുകളിലോ വെച്ചല്ല എന്നതു വ്യക്തമാക്കി, ദൈവത്തിനുള്ളത് ദൈവത്തിന്റെ സഭയിൽ വന്നു ചേരേണ്ടതാകുന്നു. അതിനാൽ മുകളിൽ സൂചിപ്പിച്ച വസ്തുതകൾ വിശകലനം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.