ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1യോഹന്നാൻ 3:7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം ഒരിക്കലും നമ്മുടെ സ്വന്തം മോഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കരുത്.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിന്റെ പ്രവചനത്തെ തുച്ഛീകരിച്ചു, അല്പമായിവിചാരിക്കാതെ  ജാഗ്രതയോടെ നമ്മുടെ  ആത്മാവിനെ കാത്തുസൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 16:14-24 ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

 യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു.

 സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.

 ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ നിരോധിച്ചു.

 പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു അതിൽ മരിച്ചുകളഞ്ഞു.

 അവൻ യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താൻ ചെയ്ത പാപങ്ങൾനിമിത്തം തന്നേ.

 സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

 അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു.

 എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.

 യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.

 പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നാം യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിക്കുകയും ചെയ്താൽ,  ആ രാജ്യങ്ങൾ നിലനിൽക്കില്ല എന്നും, കൂടാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചെടുക്കണമെന്ന് സ്വന്ത മോഹങ്ങൾ അനുസരിച്ചു നടക്കുന്നവരുടെ രാജ്യങ്ങൾ നിലനിൽക്കില്ല എന്നതും ഓരോരുത്തരും  അറിഞ്ഞിരിക്കണം. ഇവിടെ നാം വായിക്കുമ്പോൾ  രാജാക്കന്മാർ കൊല്ലപ്പെടുന്നതും കൊല്ലപ്പെടുന്ന രാജാക്കന്മാരുടെ സ്ഥാനത്ത് വരുന്നവരും നിലനിൽക്കുകയില്ല. ഇത്തരത്തിൽ നമ്മുടെ ഇടയിൽ പലരും ദൈവസഭയെ രണ്ടാക്കി ആത്മാക്കളെ വഞ്ചിക്കുകയും തങ്ങളുടെ ആവശ്യങ്ങൾക്കായി ദൈവവേലയെ ആദായ മാർഗ്ഗമായി വിചാരിക്കുന്നു. അവരെ സംബന്ധിച്ച് ദൈവം പറയുന്നത് അവർ വയറിനു വേണ്ടി വേലചെയ്യുന്നവരാകുന്നു എന്ന്. കൂടാതെ മറ്റുള്ളവർക്കുള്ള അഭിഷേകം തങ്ങൾക്കു  വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. അവരുടെ അഭിഷേകം  നിലനിൽക്കില്ല അത് സിമ്രിക്ക് ലഭിച്ച രാജ്യം പോലെയായിരിക്കും.

       ആകയാൽ പ്രിയമുള്ളവരേ, ഇത് വായിക്കുന്നവർ   മുകളിൽ പറഞ്ഞ വസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അറിയുകയും, തങ്ങളെ സ്വയം നശിപ്പിച്ചവരെപ്പോലെ ആകാതെയും,  അനീതിയുടെ പ്രതിഫലം ലഭിക്കാതിരിക്കാൻ നാം സ്വയം സംരക്ഷിക്കണം. ആകയാൽ ക്രിസ്തുവിന്റെ അഭിഷേകം പ്രാപിച്ചു, അനുദിനം   ക്രിസ്തുവിനെ സംബന്ധിച്ച കാര്യങ്ങളിൽ ശ്രദ്ധാപൂർവം നടക്കുകയും, വിശുദ്ധി പ്രാപിക്കുകയും കർത്താവിന് ഹിതമായതു  ചെയ്തു  നീതിയുടെ പ്രതിഫലം അവകാശമാക്കാനായി   കർത്താവിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.